അയാളുടെ ചിന്തകള്‍ അങ്ങനെ കാട് കയറി തുടങ്ങി ... "ദെ ഇങ്ങോട്ട നോക്കി" ആ വിളി അയാളെ ഉണര്‍ത്തി അയാള്‍ തിരിഞ്ഞു നോക്കി തന്റെ പ്രിയതമ ചായയും കൊണ്ട് വന്നിരിക്കയാണ് വര്‍ഷങ്ങളായി തന്റെ വൈകീട്ടത്തെ ചായ അവൾ മുടക്കാറില്ല അതിലെ നിറവും മണവും കടുപ്പവും അവള്‍ക്ക് ഇന്നും കിറു കൃത്യം ഒരു പാവം നാട്ടിൻ പുറത്ത്കാരി തന്റെ ഭാഷയിൽ പറഞ്ഞാൽ "പരാതിപെട്ടി" . 57 ന്റെ വിഹ്വലതകൾ ഉണ്ടെങ്കിലും അവളിന്നും വളരെ ചെറുപ്പം തന്നെ മനസ്സുകൊണ്ട് . വിദേശത് ജീവിചെങ്കിലും നാട്ടിന്പുരത്തെ നന്മകൾ ഇവള്‍ക്ക് മാത്രമെന്തേ നഷ്ടപ്പെടാതത് എന്നെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്
ഇനി മക്കളെ പറ്റി പറയാം രണ്ടാണും രണ്ടു പെണ്ണും അവരൊക്കെ വല്ല്യ നിലയില അങ്ങ് വിദേശത്താണ് വയസ്സായ അച്ഛനെയും അമ്മയെയും നോക്കാൻ അവര്‍ക്കെവിടെ സമയം അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല , ആയ കാലത്ത് ഞാനും അവിടെ തന്നെ ആയിരുന്നല്ലോ ഫോണിൽ കൂടി അവൾ മക്കളോട് കാണാൻ ആഗ്രഹമുണ്ട് ഈന്നു പറയുമ്പോ അറിയാതെ ഞാൻ തന്നെ ചിരിച്ചു പോകും പണ്ട് തന്റെ അമ്മയും അച്ഛനും തന്നോട ഇത് പറയുമ്പോൾ താൻ പറയുന്ന മുട്ടാപ്പോക്ക് ന്യായങ്ങൾ ഓർത്ത് അവരും ഇപ്പോൾ അത് തന്നെ അല്ലെ അമ്മയോട് പറയുന്നുണ്ടാവുക അവസാനം എല്ലാം കഴിഞ്ഞു താൻ നാടിലെതിയത് അമ്മയുടെ മരണത്തിനാനെന്നയാൽ ഓർത്തു . അന്ന് തോന്നിയ കുറ്റബൊധതിൽ ആയിരുന്നു താൻ പിന്നെ സായിപ്പിന്റെ നാട്ടിലേക്ക് മടങ്ങാതിരുന്നത് .. സ്നേഹം പ്രകടിപ്പിക്കേണ്ട സമയത്ത് പ്രകടിപ്പിച്ചില്ലേൽ പിന്നെ സമയം കിട്ടിയെന്നും വരില്ല തന്റെ അനുഭവം തന്നെ അതിനു സാക്ഷി അല്ലെ
അങ്ങനെ അയാള്‍ എഴുത്തിനെ പറ്റി ചിന്തിച്ചു തുടങ്ങി തന്റെ ജീവിതാനുഭവങ്ങൾ കഥാപാത്രങ്ങളായി ഈ കഥയിൽ നിറയട്ടെ .. പല അനു ഭവങ്ങളും കഥാ പാത്രങ്ങളും ഓർമ്മടിൽ വരുന്നില്ലാ . തന്റെ മൂന്നു മക്കളെയും ഒരുമിച്ച് കണ്ടിട്ട 4 വര്‍ഷത്തിനു മുകളില ആയി . എല്ലാവരെയും ഒന്നിച്ച കാണണമെങ്കിൽ ഒരു കല്യാണം അല്ലെങ്കിൽ ഒരു മരണം . ഈ വയസ്സാൻ കാലത്ത് കല്യാണം കഴിച്ചാൽ പിന്നെ പുകിലാകും .. പിന്നെ മരണം തന്റെ പ്രിയതമയെ ഒറ്റക്കാക്കി പോകാനും അയാള്‍ക്ക് മനസ്സ് വന്നില്ല്ലാ .. ചിന്തിച്ചു ഭ്രാന്തമായ ഒരവസ്ഥയിൽ എത്തിയപ്പോൾ അയാള്‍ തീരുമാനിച്ചു മരണം തന്നെ, കാണാൻ വരതോര്ക്ക് അതൊരു പാഠമാകട്ടെ എന്ന് പക്ഷെ മരിക്കാനല്ല മരിച്ചത് പോലെ കിടക്കാൻ തന്നെ കാണാൻ വരുന്നവരും താനുമായും ബന്ധങ്ങൾ തനിക്ക് അനുഭവകുറിപ്പുകൾ ആക്കാം ഇന്ന് വരെ ലോകത്തിൽ ഒരെഴുത്തുകാരനും പരീക്ഷിക്കാത്ത തരം ഒരു ഭ്രാന്ത് .. തന്റെ ഉള്ളില ഉള്ളതെന്തെന്നു നാലുപേര്‍ അറിയണം ഭ്രാന്തമായആവെശത്തോട്കൂടി അയാൾ ഉലാത്താൻ തുടങ്ങി .. അവസാനം എന്തോ നിശ്ചയിച്ചുരപ്പിച്ചത് പോലെ അയാള്‍ ഉറങ്ങാൻ കിടന്നു